25 May 2015

ഉരുക്കുന്ന പൊന്നും ഉരുകുന്ന പൂച്ചയും


' പൊന്നുരുക്കുന്നേടത്ത് പൂച്ചക്കെന്താ ' കാര്യം എന്ന ശൈലി ആർക്കാ അറിയാത്തത്? ' അപ്പം തിന്നാ മതി, കുഴിയെണ്ണേണ്ട', മിണ്ടാപ്പൂച്ച കലമുടയ്ക്കും, എങ്ങനെ വീണാലും പൂച്ച നാലുകാലിൽ ' പൂച്ചക്ക് ആരു മണികെട്ടും ' എത്ര അലറിയാലും പൂച്ച പുലിയാവില്ല , പൂച്ചക്കൊരു മൂക്കുത്തി ' തുടങ്ങി നിരവധി ശൈലികൾ നമുക്കുണ്ട്. ശൈലികളൊക്കെത്തന്നെ പണ്ടുപണ്ടേ പറഞ്ഞും പ്രയോഗിച്ചും പഴകിയതുകൊണ്ട് ഭാഷയുടെ സ്വത്തായിട്ടിവയെ പരിഗണിക്കുകയും ചെയ്യുന്നുണ്ട്. അതത്രയും നല്ലതുതന്നെ. ഭാഷയുടെ പഴമ അന്വേഷിക്കുന്നവർക്ക് ശൈലികളും പഴഞ്ചൊല്ലും കടംകഥയും ഒക്കെ സുപ്രധാന വിഭവങ്ങളാകുന്നു.
ജീവിതസന്ദർഭങ്ങളിൽ നിന്നാവുമല്ലോ ശൈലികളും പഴ്ഞ്ചൊല്ലുകളും എല്ലാം രൂപപ്പെട്ടുവന്നത്. അനുഭവങ്ങളുടെ വാങ്മയം. പൂച്ചയെ അകറ്റിനിർത്താൻ , പ്രവൃത്തിയുടെ വ്യർഥത പൂച്ചയെ ബോധ്യപ്പെടുത്താനുള്ള ശ്രമം. വെറുതെ നോക്കിയാൽ പൂച്ചക്ക് സ്വർണ്ണം ഉരുക്കി ആഭരണമുണ്ടാക്കുന്നിടത്ത് യാതൊരു കാര്യവുമിലല്ല. ആഭരണമുണ്ടാക്കുന്നത് വീട്ടുകാരാണ്`. പൂച്ച വീട്ടുകാരനോ വീട്ടുകാരിയോ അല്ല. ഒരു വീട്ടുമൃഗം എന്നു മാത്രം.

ഉപമകളും ഉദാഹരണങ്ങളും


വസ്തുസ്ഥിതികഥനങ്ങൾ, വാദമുഖങ്ങൾ എന്നിവ ഉറപ്പിച്ചും തെളിച്ചും നിലനിർത്താൻ വ്യവഹാരത്തിൽ പ്രയോജനപ്പെടുത്തുന്ന ഘടകങ്ങളാണ്` ഉപമകളും ഉദാഹരണങ്ങളും. നിത്യജീവിതത്തിലെ സാധാരണവും സവിശേഷവുമായ സംഭാഷണ സന്ദർഭങ്ങളിലൊക്കെ ധാരാളം ഉപമകളും ഉദാഹരണങ്ങളും ശൈലികളും പഴഞ്ചൊല്ലുകളും കഥകളും ഉപയോഗിച്ചുവരുന്നു. സരസവും ശ്രദ്ധേയവുമാവണം തന്റെ മൊഴിയെന്ന നിശ്ചയത്തിൽ വക്താവ് ' പുട്ടിൽ തേങ്ങയെന്നപോലെ ഇവ പ്രയോഗിക്കുന്നു. എന്നാൽ പലപ്പോഴും ഈ പ്രയോഗസാമർഥ്യം ഉദ്ദേശിക്കാത്ത ഫലങ്ങളിലേക്ക് വക്താവിനേയും ശ്രോതാവിനേയും കൊണ്ടുപോകുന്നു എന്നു ആരും കാണുന്നില്ല .
സമൂഹത്തിൽ ധനികരും ദരിദ്രരും ഉണ്ട്. ധനികർ നിരന്തരം കൂടുതൽ ധനികരാവുകയും ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും ചെയ്യുന്ന അവസ്ഥയും നാം ചുറ്റും കാണുന്നു. ധനിക ദരിദ്ര വ്യത്യാസം പ്രത്യക്ഷവും കാലങ്ങളായി നിലനിൽക്കുന്നതുമാണ്`. ധനം ജീവിതാവശ്യങ്ങൾക്കാണല്ലോ. മനുഷ്യൻ എന്ന നിലയിൽ നിലനിന്നുപോകാൻ അവരുടെ പ്രാഥമികമായ ആവശ്യങ്ങൾ നിറവേറ്റപ്പെടണം. അതിന്ന് പണം വേണം. പണമുണ്ടാകുന്നത്

ഭാഷാപാചകം


എന്തിനും അതിന്റേതായ ഒരു ഭാഷ ഉണ്ട്. ആ ഭാഷ നന്നായി ഉപയോഗിച്ചാൽ " അപ്പോ, ഒരു ഭാഷയിലായി ട്ടോ" ന്ന് പ്രശംസിക്കും. നന്നായി ഉപയോഗിച്ചില്ല എന്നു തോന്നിയാൽ ' ഛെ , ഒരു ഭാഷയില്ല, ന്നോ ഛെ അതൊരു ഭാഷയിലായില്ല ട്ടോ " ന്നോ വിമർശിക്കും. മലയാളത്തിന്റെ ഭാഷാബോധമാണിത്. ഭാഷയുടെ പരിമിതികൾ മറികടക്കാനുള്ള ഒരു വഴിയായി ഒന്നിനെ പലതലങ്ങളിൽ പ്രയോഗിച്ച് അർഥമുണ്ടാക്കുന്ന വിദ്യയാണിത്.
ഭാഷയുടെ പ്രാഥമികമായ ഒരു സ്വഭാവ വിശേഷമാണിത്. ഒരു ക്ളിപ്ത സമൂഹവുമായുള്ള വെറും കരാറാണ്` ഭാഷ ഏതും. അടയാളങ്ങളുടെ അർഥം ഇന്നതാണെന്ന കരാർ. ഈ കരാർ പാലിക്കുന്നിടത്തോളം ഭാഷ വിനിമയക്ഷമമായിരിക്കും. കരാറ് തകരുന്നതോടെ വിനിമയക്ഷമത ഇല്ലാതാകും. കരാർ തകർക്കുന്നത് സമൂഹത്തിനകത്തുനിന്നോ പുറത്തുനിന്നോ ആകാം. അതൊക്കെ ഭാഷാശാസ്ത്രജ്ഞനമാരുടെ ചർച്ചകളിൽ ഉരുത്തിരിയുന്നത്.
അടുക്കള - പാചകം എന്നിവയുമായി ബന്ധപ്പെട്ട ഒരു ഭാഷയുണ്ട്. കാവ്യാത്മകമായ ഒരു ഭാഷ എന്നുതന്നെ പറയാം. പാചകം 64 കലകളിൽ ഉൾപ്പെട്ട ഒന്നാണ്`. അതുകൊണ്ട് ആ കലയുടെ ഭാഷയും കലാത്മകമൂല്യമുള്ളതായിരിക്കും. മാനവികമായ സകല വ്യവഹാരമേഖലകളിലും ഇത്തരത്തിലുള്ള ഭാഷാരൂപങ്ങളുണ്ട്. .ടി.മേഖലിയിൽ പണിയെടുക്കുന്നവരുടെ ഭാഷ , ഡൈവർമാരുടെ ഭാഷ, ഡോക്ടർമാരുടെ ഭാഷ, അധികാരികളുടെ ഭാഷ അങ്ങനെ... പാചകമേഖലയിലെ വ്യവഹാരരൂപങ്ങൾ ചിലത് നോക്കൂ.

അന്റെ 'തേങ്ങരയ്ക്കല്`' ന്നോട് വേണ്ട !
ഒരു 'പുളീഞ്ചി ച്ചിരി '!

കവിയും കോഴിയും


കവിയും കോഴിയും എന്ന ശീർഷകം കാണുന്നതോടെ നമ്മുടെ കവികളുടെ കോഴിപ്രിയത ഓർമ്മയിലെത്തും. കോഴി സാധാരണനിലയിൽ രണ്ടുതരത്തിൽ ഒരു ബിംബമെന്നനിലക്ക് നമ്മെ നയിക്കുന്നുണ്ട്. ഒന്ന് ഭക്ഷ്യവസ്തുവെന്ന നിലയ്ക്കും മറ്റൊന്ന് നിലക്കാത്ത രത്യാഭിമുഖ്യം എന്ന നിലയ്ക്കും. കവികളുടെ കാര്യം [ പൊതുവെ എഴുത്തുകാരുടെ കാര്യവും ] പറയുമ്പോൾ ഈ രണ്ടു ഭാവാർഥങ്ങളും ശരിയെന്ന് തലകുലുക്കാൻ നമുക്കധികം സമയം വേണ്ട. കുക്കുടപുംഗവന്റെ ചന്തവും തലയെടുപ്പും ഒക്കെ വർണ്ണിച്ച് അതിനെ കൊന്നുതിന്നുവരെ മുഴുവൻ ശപിച്ച് അനാഥമാക്കപ്പെടുന്ന കുക്കുടകുടുംബത്തോട് സഹാനുഭൂതി തൂകി കവിതയെഴുതുകയും സ്വന്തം അമറേത്തിന്ന് കോഴിമാംസം നിർബന്ധമാക്കുകയും ചെയ്യുന്ന മഹാകവികളെക്കുറിച്ചുള്ള കുന്നായ്മകൾ സഹൃദയരുടെ വെടിവട്ടങ്ങളിൽ ഉണ്ട്. സ്ത്രീസൗന്ദര്യത്തെക്കുറിച്ചും അവളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും പാടി അവളെ 'ദേവി'യായി പുകഴ്‌‌ത്തി പൂജിച്ച് നമസ്കരിച്ച് കവിതയെഴുതുകയും സ്വന്തം കിടപ്പറയിൽ മാത്രമല്ല തഞ്ചം കിട്ടുന്നേടത്തൊക്കെ ' ഒന്നു തരാക്കാൻ ' പൂതിപ്പെടുന്ന കവിപുംഗവന്മാരും കുറവല്ല നമുക്കെന്ന് പാട്ടാണ്`. എന്നാൽ ഈ രണ്ടുമല്ല ഇവിടെ ആലോചനയിൽ കൊണ്ടുവരുന്ന സംഗതി എന്നു സൂചിപ്പിച്ചുകൊണ്ട് മറ്റൊരുകാര്യത്തിലേക്ക് കടക്കാം.
എഴുത്തുകാരനും എഴുത്തും