03 November 2014

അടുക്കളയിലേക്ക് തിരിഞ്ഞു നോക്കുന്നു


കേരളപ്പിറവി ദിനം
 
അടുക്കളയിലേക്ക് തിരിഞ്ഞു നോക്കുന്നു

കേരളം പിറക്കുമ്പോള്‍ നമ്മുടെ അമ്മമാരും അമ്മായിമാരും ചേച്ചിമാരും ഒക്കെ അടുക്കളയില്‍ നല്ല തിരക്കിലായിരുന്നു. രാവിലെ നാലുമണിക്ക് എഴുന്നേറ്റ് അടുപ്പിലെ വെണ്ണീറുവാരി അടുപ്പുകല്ല് നനച്ച് തുടച്ച് അടുക്കള അടിച്ചുവാരി കഞ്ഞിക്കുള്ള കലം അടുപ്പത്ത് വെച്ചിരുന്നു. അഛനും അമ്മാവന്‍മാര്‍ക്കും വേണ്ടി ഓരോ ക്ളാസ് ശര്‍ക്കരക്കാപ്പി തിളപ്പിക്കയായിരുന്നു. പുറത്തേ അടുപ്പില്‍ കന്നിനുള്ള കഞ്ഞിക്ക് ചപ്പുചവര്‍ വാരിക്കൂട്ടി കത്തിക്കയായിരുന്നു.
അമ്പത്തേഴുകൊല്ലം മുന്പ് പ്രഭാതം പുകഞ്ഞുകത്തി തെളിയുകയായിരുന്നു. രാവിലെ 7 മണിക്ക് കഞ്ഞി. സമ്പന്ന ഗൃഹങ്ങളില്‍ കഞ്ഞിക്ക് ഉരുക്കിയ നെയ്യ്. ഉച്ചക്ക് ചോറ് . രാത്രി അത്താഴം ചോറൊ കഞ്ഞിയോ. അതിനൊരു കൂട്ടാന്‍ [ കറി ]. ഒരുപ്പിലിട്ടത്. കഞ്ഞിക്കൊരു ചമ്മന്തി. തേച്ചു വെളുപ്പിച്ച ഓലക്കിണ്ണം. പിച്ചള ഗ്ളാസ്. പ്ളാവില കോട്ടിയത്. മോര്. തറവാടുകളില്‍ പപ്പടം ചുട്ടത് ഓരോന്ന്.
രാവിലത്തെ കഞ്ഞി തയ്യാറായാല്‍