20 August 2010

കടക്കെണി എന്ന അവസ്ഥ

http://mathematicsschool.blogspot.com/ ഇൽ പ്രസിദ്ധീകരിച്ചത്

9-)0 ക്ലാസിലെ മലയാളം അടിസ്ഥാനപാഠാവലിയിൽ എം.എൻ.വിജയൻ മാഷിന്റെ ഒരു കുറിപ്പ് (സമുദായങ്ങൾക്ക് ചിലത് ചെയ്യുവാനുണ്ട്) പഠിക്കാനുണ്ട് . കേരളീയന്റെ ‘വർദ്ധിച്ചുവരുന്ന ഉപഭോഗ സംസ്കാരം’ എന്ന പ്രശ്നവുമായി ഈ കുറിപ്പ് ക്ലാസിൽ ചർച്ച ചെയ്യപ്പെടും എന്നുറപ്പ്. അതിൽ തന്നെ ഊന്നൽ വരിക ‘ ആർഭാടമായി ജീവിക്കണം എന്നകൊതി മനുഷ്യനെ ഉന്മാദത്തിലേക്ക് നയിക്കുന്നു, ഇല്ലാത്തവൻ കടംവാങ്ങി ചെലവാക്കി മുടിയുന്നു…തുടങ്ങിയ വാക്യഭാഗങ്ങളാകും.ഇതിനെ അനുകൂലിച്ചുകൊണ്ടുള്ള ചർച്ചയും ഉപസംഹാരവും ആയിരിക്കും നാം ചെയ്യുക. എന്നാൽ ഇതിൽ യാഥാർഥ്യമെത്രത്തോളമുണ്ട്?
ശ്രീനാരായണഗുരുവചനങ്ങൾ റഫർ ചെയ്തുകൊണ്ടാണ് വിജയൻ മാഷ് ഈ കുറിപ്പ് എഴുതുന്നത്. എന്നാൽ കേരളത്തിന്റെ സമകാലികാവസ്ഥ തന്നെയാണ് വിഷയം.ഉദാഹരണങ്ങൾ സഹിതം മാഷ് വിശദീകരിക്കുന്നു.
ഇതിൽ രണ്ടു പദങ്ങൾ- ആർഭാടം, കടം- സവിശേഷമായി നാം പരിഗണിക്കണം. എന്താണ് ‘ആർഭാടം’ എന്താണ് ‘കടം’? ആർഭാടത്തിന്നു വേണ്ടി കടമെടുക്കുന്നു എന്ന നിരീക്ഷണവും ഇതോടൊപ്പം ഉണ്ട്.
സമൂഹത്തിൽ ജീവിക്കുന്ന ഒരു വ്യക്തിക്ക് തന്റെ സാമൂഹ്യപരിസരവുമായി ഇണങ്ങുന്ന

09 August 2010

സംക്രാന്തിരസ്തു കിമു കാനനകുക്കുടസ്യ?

Published in Madhyamam 'Velicham"



ചില കർക്കടക ഓർമ്മകൾ. എല്ലാം പഴമ.എല്ലാം ശാസ്ത്രീയമെന്നോ അനുകരണീയമെന്നോ ഉള്ള സൂചനയിതിലില്ല. വെറ്തെ ചില അറിവുകൾ. ചേറിക്കൊഴിച്ച് പതിർകളയാം.കളയണം. ഇതു ആമുഖം.

ഋതു

നമ്മുടെ കാലാവസ്ഥയിൽ ഋതുസ്വരൂപം വർഷം, വസന്തം, ശരത്ത്, ഗ്രീഷ്മം എന്നിങ്ങനെയാണ്. ഹേമന്തം, ശിശിരംഎന്നിങ്ങനെ ഷഡൃതുക്കൾ പൂർണ്ണരൂപത്തിൽ നമുക്കനുഭവവേദ്യമല്ല. കർക്കടകം വർഷർത്തുവാണ്. പെരുമഴക്കാലം. തിരുവാതിര തിരിമുറിയാതെ പെയ്യുന്ന ഞാറ്റുവേല.അധികമഴയിൽ കൃഷിപ്പണിപോലും അവധിയിൽ. എല്ലാരും വീട്ടിനകത്ത് ഒതുങ്ങിക്കൂടുന്നു. പണ്ട്, കേരളീയന്റെ വെക്കേഷൻകാലം.കന്നുകാലികൾ പോലും തൊഴുത്തിൽ നിന്നിറങ്ങില്ല. പക്ഷികളടക്കം കൂടുകളിൽ ഒതുങ്ങിക്കൂടും.നിളയിൽ നിറവെള്ളം.എല്ലാ തോടുകളും പുഴകളും തെളിനീരാൽ നിറയും. കുളങ്ങളിൽ തെളിവെള്ളവും കുളവാഴയും പൂത്തുലയും.കുണ്ടൻകിണറുകളിൽനിന്ന് വെള്ളം കൊട്ടക്കോരികൊണ്ട് കൈനീട്ടി